മാർക്സിസം കാലഹരണപ്പെട്ടു പോയി എന്ന് വാദിക്കുന്ന ധാരാളം ആളുകളുണ്ട്. കാലഹരണപ്പെട്ടിട്ടില്ല എന്ന് കരുതുന്നവരുടെ ഇടയിലും അഭിപ്രായ ഭിന്നതകൾ ഉണ്ട്. മാർക്സിസം സാമ്പത്തികമാത്രവാദമാണെന്നും വർഗീയത പോലുള്ള പ്രശ്നങ്ങളെ പരിശോധിക്കാനുള്ള കഴിവ് മാർക്സിസത്തിനു ഇല്ലെന്നും കരുതുന്നവരുണ്ട്. ഇപ്പോൾ വളർന്നു വരുന്ന സത്വരാഷ്ട്രീയത്തിന്റെ ബഹുസ്വരതയുടെയും രാഷ്ട്രീയവുമായി മാർക്സിസം പൊരുത്തപ്പെടുകയാണ് വേണ്ടതെന്നും അതനുസരിച്ച് വർഗ്ഗസമരമടക്കമുള്ള മാർക്സിസ്റ് മുദ്രാവാക്യങ്ങൾ തിരുത്തിയെഴുതണമെന്നും വാദിക്കുന്ന നിരവധി മാർക്സിസ്റ് ബുദ്ധിജീവികൾ ഉണ്ട്.

1975ൽ വടക്കൻ സിറിയയിൽ ഖനനം നടത്തിയ പുരാവസ്തു ഗവേഷകർ എബല എന്ന ഒരു പുരാതന നഗരവും നഗരത്തോടനുബന്ധമായി 3500 ബി സി മുതൽ 2400 ബി സി വരെ ഒരു സെമറ്റിക് സാമ്രാജ്യം (Akkadian Empire) നിലനിന്നിരുന്നു എന്നും കണ്ടെത്തിയിരുന്നു. ചെങ്കടലിനു വടക്കുഭാഗത്തായി തുർക്കി വരെയും പടിഞ്ഞാറു മെസോപ്പൊട്ടോമിയ വരെയും വ്യാപിച്ച് കിടന്നിരുന്ന ഈ നഗര പ്രദേശത്തു ഏകദേശം രണ്ടു ലക്ഷത്തി അറുപതിനായിരത്തോളം ആളുകൾ താമസിച്ചിരുന്നെന്നും അനുമാനിക്കുന്നു.

“വലയിൽ കുടുങ്ങിയ മത്സ്യത്തെ വെള്ളത്തിൽ തന്നെ കുറെ നേരം സൂക്ഷിക്കുന്ന ഒരു മുക്കുവനെ പോലെയാണ്‌ മരണം. മത്സ്യം നീന്തീകൊണ്ടിരിക്കും, പക്ഷേ അത്‌ കുടുങ്ങി കഴിഞ്ഞതാണ്‌. മുക്കുവന്‍ തനിക്കിഷ്‌ടമുള്ളപ്പോള്‍ അതിനെ വലിച്ചു കരയ്ക്കിടും.” - പടിവാതിക്കൽ (ഐ എസ്‌ തുര്‍ഗേനെവ്‌)

ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫെയ്സ് ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആർഎസ്എസ് എന്ന ഒരു സംഘടനയുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ മുമ്പോട്ട് പോകുന്നത്. അനുബന്ധമായി അക്രമ രാഷ്ട്രീയം, ആയുധ ഉപയോഗം, അക്രമാസക്തി ഒക്കെ വന്ന് പോകുന്നുണ്ട് എന്ന് മാത്രം. പ്രശ്നം കേവലമായ സായുധവൽക്കരണത്തിലും, ആയോധന പരിശീലനത്തിലും, അക്രമത്തിലും, കൊലപാതകത്തിലും മാത്രമായി ചുരുങ്ങുന്ന ഒന്നാണോ? ആണെങ്കിൽ അവയെ ചെറുക്കാൻ വേണ്ടുവോളം നിയമങ്ങളും, ഭരണകൂട ഉപകരണങ്ങളും ഇപ്പോൾ തന്നെ ലഭ്യമാണ്. അവ ഫലപ്രദമായി നടപ്പിലാക്കിയാൽ പ്രശ്നങ്ങളും ഒപ്പം തീരാവുന്നവയുമാണ്. പക്ഷേ അല്ല എന്നാണ് അനുഭവം പഠിപ്പിക്കുന്നത്.

“ ഫെമിനിസം നേരിടുന്ന പ്രധാനവെല്ലുവിളി പുരുഷന്മാരായി സ്വയം തിരിച്ചറിയാൻ പുരുഷന്മാരെ നിർബന്ധിക്കുക എന്നതാണ്. പുരുഷന്മാർ ‘പൊതുജന’മാക്കപ്പെടുന്ന നിലവിലുള്ള വ്യവഹാരം അവർക്കു ലഭിക്കുന്നു. ഭരിക്കപ്പെടുന്നവരെന്ന നിലയിൽ സ്ത്രീകൾ ഈ പൊതുജനത്തിൽ നിന്ന് ഒഴിവാക്കപ്പെടുകയോ മാറ്റിനിർത്തപ്പെടുകയോ ചെയ്തിട്ടുണ്ട്. തീർച്ചയായും സ്ത്രീകളുൾപ്പെടാത്ത പൊതുജനം പൊതുജനമല്ല. എന്നാൽ സ്ത്രീകളെപ്പറ്റിയുള്ള പുതിയ അർത്ഥങ്ങളെ സാധൂകരിക്കുക മാത്രമല്ല നമ്മുടെ ലക്ഷ്യം, പുരുഷന്മാരെ അവരുടെ പൗരുഷത്തിനു നേർക്കുനേർ നിർത്തുക കൂടിയാണ്.

ചരിത്രം തങ്ങളുടെ സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി വളച്ചൊടിക്കുക എന്നത് സംഘപരിവാർ അജണ്ട ആണ്. കുറെ നുണകൾ ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞു അവർ ചാനൽ ചർച്ചകളിലും മറ്റും വിഡ്ഢിവേഷം കെട്ടുകയാണ്. ആയിരം പേർ കേൾക്കുമ്പോൾ ഒരാളെങ്കിലും വിശ്വസിച്ചാൽ അത്രയുമായി എന്നതാണ് അവരുടെ ഉദ്ദേശം. കേരളം അവരുടെ വലിയ ഒരു ലക്‌ഷ്യം ആണ്. കാരണം ഇവിടുത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വേരോട്ടം തന്നെ. സംഘപരിവാറിന് എല്ലാ കാലത്തും വെല്ലുവിളി ഉയർത്തിയിട്ടുള്ളത് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ആണ്. കേരളത്തിലെ വിവിധ ഹിന്ദു സമുദായ സംഘടനകളിൽ കൈകടത്തി കൊണ്ട് സംഘ പരിവാർ ആ ലക്ഷ്യത്തിലേക്കുള്ള കുല്സിത ശ്രമങ്ങൾ തുടങ്ങി വച്ച് കഴിഞ്ഞു.

അഡ്രയിൻ റീച്ചിന്റെ പ്രശസ്തമായൊരു കവിതയുണ്ട് 'റേപ്പ്'. അത് വായിക്കുമ്പോൾ അനുഭവവേദ്യമാകുന്ന ഒരു വികാരമുണ്ട് - നിസ്സഹായതയുടെ, അവിശ്വാസത്തിന്റെ, ഭീതിയുടെ, തടങ്കലിന്റെ - ശ്വാസം മുട്ടിക്കുന്ന ഒരു വികാരം. സ്വന്തം ശരീരത്തിനു മേൽ തനിക്കു നിയന്ത്രണമില്ലാതെ, തന്നെ അവമതിക്കുന്ന ഒരുത്തന്റെ മൃഗതൃഷ്ണയ്ക്ക് അധീനയാകേണ്ടി വരുമ്പോഴുണ്ടാകുന്ന നിരാശയുടെ, നിസ്സഹായതയുടെ ശ്വാസംമുട്ടൽ. ബലാൽസംഗത്തെക്കുറിച്ചുള്ള ഓരോ വാർത്തകൾ വായിക്കുമ്പോഴും എനിക്ക് അനുഭവപ്പെടുന്നത് ആ ശ്വാസംമുട്ടലാണ്.

What is “Rape Culture?” Activists of the 70s, more accurately the “second wave feminists” of the United States of America, coined the term to demonstrate how society normalises the act of male sexual violence on women. An updated understanding now tells us that this culture of rape affects all genders, not necessarily the cis-gender. What are the characteristic features of a rape culture? As mentioned already, it normalises male sexual violence.

By now, the furor over Brexit has largely settled. The result of the British referendum to leave the European Union (though by a small margin of 52% voting for Brexit versus 48% against), which was declared on 23rd June 2016 sent shockwaves through financial markets and political establishments around the world. The analysts have even compared its fallout with the financial crisis of 2008 followed by the collapse of Lehman Brothers.