മുഖവുര

നിയോലിബറലിസം അഥവാ നവഉദാത്തവാദം എന്ന പ്രത്യയശാസ്ത്രത്തെയും അത് ഗർഭസ്ഥമായിരിക്കുന്ന കാലത്തിനേയും അതിലെ പ്രശ്നങ്ങളേയും മലയാളി വായനക്കാരുടെ സമക്ഷം ലളിതമായി അവതരിപ്പിക്കുക എന്നതാണ് ഈ പരമ്പരയുടെ ലക്ഷ്യം. ഇതിലൂടെ തികച്ചും പ്രായോഗികവും ദൈനംദിന ജീവിതത്തിൽ നാം നേരിടുന്നതുമായ സാമ്പത്തിക വിഷയങ്ങളെ, അവയുടെ പ്രശ്നങ്ങളെ സൈദ്ധാന്തികവും, പ്രവർത്തനപരവുമായ രീതിയിൽ അപഗ്രഥിക്കുന്നു. “സൈദ്ധാന്തിക യുക്തിയായ്” പലപ്പോഴും മാറ്റിവക്കുന്ന വിഷയങ്ങളെ തീർത്തും ലളിതവല്കരിക്കുക എന്നതും ഈ പരമ്പര ലക്ഷ്യം വയ്ക്കുന്നുണ്ട്.

ഏതാണ്ട് ഒരു വർഷം മുമ്പാണ്. സാംസ്കാരിക വകുപ്പുമായി ചേർന്ന് ഡി സി ബുക്സ് കോഴിക്കോട് വെച്ചു ഒരു ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. അതിനോടനുബന്ധിച്ച് നടത്തിയ “മതം, സാഹിത്യം, ആത്മീയത” എന്ന സെമിനാറിലേക്ക് മുസ്ലീങ്ങളെ മാത്രം, പ്രത്യേകിച്ചും അവർക്കിടയിൽ കേരളത്തിലെ മഹാഭൂരിഭാഗം മുസ്ലീങ്ങളുടെയും ജീവിതാനുഭവങ്ങളെ വിമർശിക്കുന്ന എഴുത്തുകാരെ മാത്രം ക്ഷണിക്കുകയും ചെയ്യുന്നു.

ഉത്തർപ്രദേശ് ഇലക്ഷൻ റിസൾട്ട് വന്നപ്പോൾ മുതൽ മനസ്സിൽ അസുഖകരമായൊരു ചിന്ത. ഇനി മുതൽ ബിജെപി യുടെ ഏകാഗ്ര ശ്രദ്ധ കേരളത്തിലായിരിക്കുമെന്ന്. അത് കൊണ്ടാണ് കേരളത്തിലെ തീവ്രവലതുപക്ഷ പാർട്ടികളുടെ ഗ്രൗണ്ട് വർക്ക് എങ്ങനെയാണ് നടക്കുന്നത് എന്നന്വേഷിച്ചിറങ്ങിയത്. എത്തിപ്പെട്ടത് വയനാട്ടിലെ ഒരു ഗ്രാമത്തിലെ ചില സംഭവ വികാസങ്ങളിലേക്ക്.

Had this year’s union budget been presented in any other “normal” year, the current euphoria around it could have been understood. But alas, this year was unfortunate enough to see the ripple effects of the imposition of a new “normal” upon us. Demonetisation was widely regarded as a nudge to a cashless society. This is gross injustice to the very philosophy of libertarian paternalism that behavioral economists like Richard Thaler and Cass Sunstein (authors of Nudge) endorse. The authors explain nudge as an intervention that is easy and incurs low cost in its implementation.

'ഒരാൾക്ക് ചെയ്യാനാവുന്ന ഏറ്റവും വിപ്ലവകരമായ കാര്യം സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്തെന്ന് ഉറക്കെ വിളിച്ചു പറയുക എന്നതാണ്', ഇങ്ങനെ പറഞ്ഞത് പ്രശസ്ത മാർക്സിസ്റ്റ് ചിന്തകയായിരുന്ന റോസാ ലക്സംബർഗ് ആണ്. 2017 ജനുവരി 21 നു ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ പ്രെസിഡന്റായി സ്ഥാനാനാരോഹണം ചെയ്ത ദിവസം ട്രമ്പിന്റെ സ്ത്രീവിരുദ്ധനയങ്ങൾക്കെതിരെ അമേരിക്കയുടെ തെരുവിൽ മാർച്ചിനിറങ്ങിയ ഓരോ സ്ത്രീയും വിപ്ലവകരമായ ഒരു തീരുമാനമായിരുന്നു എടുത്തത്.

ഇന്ത്യയുടെ ജനാധിപത്യ-മതനിരപേക്ഷ രാഷ്ട്രീയപരിസരത്തിന് വിവിധ ഹിന്ദുത്വ സംഘടനകള്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ആര്‍.എസ്.എസും സമാനമായ ക്ഷുദ്രസംഘടനകളും ഇന്ത്യയില്‍ നടപ്പിലാക്കുവാനുദ്ദേശിക്കുന്ന രാജ്യവിരുദ്ധ കാര്യപരിപാടികളെ സംബന്ധിച്ചുള്ള ഒരു ലേഖനം ആവശ്യമായി വരും എന്ന ചിന്ത ഇന്ത്യയിലും വിദേശത്തുമുള്ള ഒരുപാട് സുഹൃത്തുക്കള്‍ക്ക് ഉണ്ടായിട്ടുണ്ട്.
അരുവിപ്പുറം സംഭവത്തിന്റെ കാര്യത്തിൽ, ബ്രാഹ്മണ്യവിധിപ്രകാരം വിഗ്രഹപ്രതിഷ്ഠ നടത്തുവാൻ അനുവാദമില്ലാത്ത ഒരാൾ അതു ചെയ്തു എന്ന വിപ്ലവം എടുത്തുപറയുമ്പോൾ തന്നെ, എടുത്തുപറയേണ്ട മറ്റൊന്നു കൂടിയുണ്ട്. ബുദ്ധചിന്തയും ഭൗതികവാദവും (ലോകായത) മായ്ക്കപ്പെട്ടതിനു ശേഷം ബ്രാഹ്മണാധികാരം ഉപഭൂഖണ്ഡത്തിൽ സ്ഥാപിതമാകുന്നതും വ്യാപിക്കുന്നതും വിഗ്രഹപ്രതിഷ്ഠകളിൽ കൂടിയും അനുബന്ധമായ ‘സാംസ്കാരിക’ പ്രവർത്തനങ്ങളിൽ കൂടിയുമാണ്.

പാശ്ചാത്യ-ജ്ഞാനോദയത്തിന്റെ (en‘lighten’ment) കാര്യത്തിലെന്നപോലെ തന്നെ, ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കു നീങ്ങുന്ന പ്രക്രിയകളുടെ ലളിതമായ ഒരു ആഖ്യാനമല്ല കേരള നവോത്ഥാനത്തിന്റെ ചരിത്രം. ഇരുട്ട്, വെളിച്ചം തുടങ്ങിയ രൂപകങ്ങൾ കൊണ്ടു മാത്രം നീതിപൂർവ്വമായ ചരിത്ര ധാരണകൾ നിർമ്മിക്കുവാൻ കഴിയില്ല എന്ന് വീണ്ടും കാണിച്ചുതരുന്ന മറ്റൊരു സന്ദർഭം എന്ന നിലയിലാണ് കേരളചരിത്രത്തിലെ നവോത്ഥാന ഘട്ടം പഠിക്കപ്പെടേണ്ടത്.

സ്വയംഭരണത്തിന്റെ അനിഷേധ്യ അധികാരം ഭാവിയിൽ രാജ്യത്തിന് മുതൽകൂട്ടാവാമായിരുന്ന ഒരു ജീവൻ കൂടി എടുത്തിരിക്കുന്നു. സ്വാഭാവികമായി അതിനെതിരെയുള്ള പ്രതിഷേധങ്ങളും ഉയർന്ന് തുടങ്ങി കഴിഞ്ഞു. എന്നാൽ ഈ പ്രതിഷേധമെല്ലാം പ്രസ്തുത കുറ്റം ചെയ്ത അധ്യാപകനിലേക്കോ മാനേജ്മെന്റിലേക്കോ വിരൽ ചൂണ്ടുക മാത്രമാണ് ചെയ്യുന്നത്. അങ്ങനെയൊരു പ്രതിഷേധം കാതലായ പ്രശ്നത്തെ മനസ്സിലാക്കാനോ സമൂലമായ ഒരു മാറ്റത്തിനുതകുന്ന നടപടികളിലേക്ക് നയിക്കാനോ സഹായിക്കില്ല എന്നതാണ് വാസ്തവം.