സിറോ-മലബാർ സഭയിലെ പ്രശ്നങ്ങളെ - ആരാധനാ ക്രമ ഏകീകരണവും വർഗീയ പരാമർശങ്ങളും - ഇന്നത്തെ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യത്തിൽ നോക്കികാണുകയാണ് ഈ ലേഖനത്തിൽ.
സംവരണേതരവിഭാഗങ്ങളിലെ പാവപ്പെട്ടവർക്ക് സംവരണമേർപ്പെടുത്താനുള്ള തീരുമാനം ഉയർത്തിവിട്ട സംവാദങ്ങളെ ഗവേഷകവിദ്യാർത്ഥികളായ രാമദാസ് പ്രിനി ശിവാനന്ദൻ, ജിഷ്ണുദാസ് കെ.എസ്. വിമർശനാത്മകമായി വിലയിരുത്തുന്നു.

ഈ അധ്യയനവർഷവും പതിവ് പോലെ മലയാളിയുടെ വിദ്യഭ്യാസചർച്ചകൾ എസ് എസ് എൽ സി പരീക്ഷാ ഫലവും സ്വാശ്രയവിദ്യാഭ്യാസക്കച്ചവടവും എന്നതിൽ നിന്ന് മാറ്റമില്ലാതെ തുടരുകയാണ്. സ്കൂൾ തലത്തിൽ പൊതുവിദ്യാഭ്യാസസംരക്ഷണത്തിന് വേണ്ടിയുള്ള സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും അഭിനന്ദനാർഹമായ ഇടപെടലുകൾ കാണാതിരിക്കുന്നുമില്ല. ആറ് വയസ്സ് പൂർത്തിയാകുന്ന മുഴുവൻ കുട്ടികളും വിദ്യാഭ്യാസം നേടുന്നുവെന്ന് ഉറപ്പുവരുത്തുന്ന, ഒരുപക്ഷെ, രാജ്യത്തെ ഒരേയൊരു സംസ്ഥാനമെന്ന ഖ്യാതി നിലനിർത്താൻ കേരളത്തിന് സാധിച്ചിട്ടുണ്ട്.

ഏതാണ്ട് ഒരു വർഷം മുമ്പാണ്. സാംസ്കാരിക വകുപ്പുമായി ചേർന്ന് ഡി സി ബുക്സ് കോഴിക്കോട് വെച്ചു ഒരു ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. അതിനോടനുബന്ധിച്ച് നടത്തിയ “മതം, സാഹിത്യം, ആത്മീയത” എന്ന സെമിനാറിലേക്ക് മുസ്ലീങ്ങളെ മാത്രം, പ്രത്യേകിച്ചും അവർക്കിടയിൽ കേരളത്തിലെ മഹാഭൂരിഭാഗം മുസ്ലീങ്ങളുടെയും ജീവിതാനുഭവങ്ങളെ വിമർശിക്കുന്ന എഴുത്തുകാരെ മാത്രം ക്ഷണിക്കുകയും ചെയ്യുന്നു.

ഉത്തർപ്രദേശ് ഇലക്ഷൻ റിസൾട്ട് വന്നപ്പോൾ മുതൽ മനസ്സിൽ അസുഖകരമായൊരു ചിന്ത. ഇനി മുതൽ ബിജെപി യുടെ ഏകാഗ്ര ശ്രദ്ധ കേരളത്തിലായിരിക്കുമെന്ന്. അത് കൊണ്ടാണ് കേരളത്തിലെ തീവ്രവലതുപക്ഷ പാർട്ടികളുടെ ഗ്രൗണ്ട് വർക്ക് എങ്ങനെയാണ് നടക്കുന്നത് എന്നന്വേഷിച്ചിറങ്ങിയത്. എത്തിപ്പെട്ടത് വയനാട്ടിലെ ഒരു ഗ്രാമത്തിലെ ചില സംഭവ വികാസങ്ങളിലേക്ക്.

At the outset let me express my happiness at being able to participate in such a rally, particularly a rally for communal harmony. Today, in our country, preserving communal harmony is of utmost importance. Several efforts are on across the country to create fissures in our communal harmony. What is especially striking is the fact that it is the RSS which is leading the Government of our country that is behind these efforts. The RSS has always been open about this – since its inception, the RSS has propagated discord among religions and sought to spread communal hatred.